Headlines

‘ജെൻ സി വിപ്ലവം തമിഴ്നാട്ടിലും ഉണ്ടാകണം, യുവാക്കൾ ഡിഎംകെ സർക്കാരിനെ താഴെയിറക്കും’; ടിവികെ ജനറൽ സെക്രട്ടറി ആദവ് അർജുന

യുവാക്കൾ ഡിഎംകെ സർക്കാരിനെ താഴെയിറക്കുമെന്ന് ടിവികെ ജനറൽ സെക്രട്ടറി ആദവ് അർജുന. പൊലീസ് ടിവികെ പ്രവർത്തകരെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടാണ് ആദവ് അർജുനയുടെ എക്സ് പോസ്റ്റ്. പൊലീസ് ഭരിക്കുന്ന പാർട്ടിക്ക് ഒപ്പം മാത്രം നിൽക്കുന്നു. നേപ്പാളിലെയും ശ്രീലങ്കയിലെയും പോലെ യുവാക്കൾ തെരുവിൽ ഇറങ്ങണമെന്നും ആദവ് അർജുന പറഞ്ഞു. ആദവ് അർജുനയുടെ പോസ്റ്റിന് എതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം.

അതേസമയം കരൂർ ദുരന്തത്തിൽ കൂടുതൽ ടിവികെ നേതാക്കളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. തമിഴക വെട്രിക് കഴകം ജനറൽ സെക്രട്ടറി എൻ ആനന്ദ്, ജോയിന്റ് ജനറൽ സെക്രട്ടറി നിർമൽ കുമാർ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. വിജയ്ക്ക് എതിരെ കേസെടുക്കുന്നതിൽ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും തീരുമാനം.

അതിനിടെ തമിഴ്നാട്ടിലെ കരൂരിൽ ‘വിജയ് യെ ഉടൻ അറസ്റ്റ് ചെയ്യണം’ എന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചു. തമിഴ്നാട് വിദ്യാർത്ഥി യൂണിയൻ സ്ഥാപിച്ച പോസ്റ്ററുകളാണ് നശിപ്പിച്ചത്. വിജയിയെ അനുകൂലിക്കുന്നവരാണ് പോസ്റ്ററുകൾ നശിപ്പിച്ചതെന്നാണ് വിവരം. രാത്രിയോടെ വിവിധയിടങ്ങളിൽ സംഘം ചേർന്നെത്തി പോസ്റ്ററുകൾ നശിപ്പിക്കുകയായിരുന്നു.ആൾകൂട്ട ദുരന്തമുണ്ടാക്കി ഒളിച്ചോടിയ രാഷ്ട്രീയ നേതാവാണ് വിജയ്’ എന്നായിരുന്നു പോസ്റ്ററിലെ പരാമർശം.

ഇതിനിടെ കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി.
വിഴുപ്പുറത്തെ ബ്രാഞ്ച് സെക്രട്ടറി വി.അയ്യപ്പനെയാണ് ആത്മഹത്യ ചെയ്തത നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പിൽ മുൻമന്ത്രിയും ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിക്കെതിരെ പരാമർശം.സെന്തിൽ ബാലാജിയുടെ സമ്മർദം കാരണം കരൂരിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് ആരോപണം.

ദിവസവേതനക്കാരനായ അയ്യപ്പൻ മുൻപ് വിജയ് ആരാധകകൂട്ടായ്മയുടെ ഭാരവാഹി ആയിരുന്നു.

ടിവി വാർത്തകൾ കണ്ട് അയ്യപ്പൻ അസ്വസ്ഥൻ ആയിരുന്നതായി കുടുംബം പറഞ്ഞു.
അയ്യപ്പൻറെ ഫോൺ പൊലീസ് പിടിച്ചെടുത്തു.