Headlines

ബലാത്സം​ഗ കേസിൽ ചോദ്യം ചെയ്യൽ അവസാനിച്ചു; തുടർ നടപടികളുമായി സഹകരിക്കും, എല്ലാം പറയാമെന്ന് വേടൻ

ബലാത്സം​ഗ കേസിൽ റാപ്പർ വേടന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു. മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യൽ പൂര്‍ത്തിയായതിന് ശേഷം വേടനെ വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് കോടതിയുടെ പരി​ഗണനയിലുള്ള കേസായതിനാൽ ഇപ്പോൾ ഒന്നും പറയുന്നില്ല, എല്ലാം പറയാം എന്നായിരുന്നു വേടന്റെ മറുപടി. കോടതി നടപടികളുമായി സഹകരിക്കുമെന്നും വേടൻ പറഞ്ഞു. രാവിലെ പത്ത് മണിമുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. അതേസമയം, റാപ്പർ വേടനെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ബഹളവുമായി യുവാക്കൾ രംഗത്തെത്തി….

Read More

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച നടിയെ പരാതിക്കാരിയാക്കാന്‍ നീക്കം; നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗികാരോപണക്കേസില്‍ നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്. കൊച്ചിയിലെ യുവനടിയെ പരാതിക്കാരിയാക്കണോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടാനുള്ള ക്രൈം ബ്രാഞ്ചിന്റെ നീക്കം. നടിയുടെ പ്രാഥമിക മൊഴിയില്‍ രാഹുല്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തു എന്ന് ആവര്‍ത്തിച്ചിരുന്നു. അതിനാല്‍ നടിയെ പരാതിക്കാരിയാക്കി തുടര്‍നടപടികളെടുക്കാനുള്ള സാധ്യതകള്‍ സംബന്ധിച്ചാണ് നിയമോപദേശം സ്വീകരിക്കുന്നത്. പരാതികളില്‍ നിയമപരമായ അന്വേഷണം നടക്കുകയാണെന്നു ഡിജിപി റവാഡ ചന്ദ്രശേഖറും വ്യക്തമാക്കി. രാഹുലിനെതിരെ ആരോപണം ഉന്നയിച്ച സ്ത്രീകളില്‍ നിന്ന് നേരിട്ട് പരാതി ലഭിക്കാത്തത് കേസിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഘട്ടത്തില്‍ക്കൂടിയാണ്…

Read More

കനകക്കുന്നിൽ ഓണാഘോഷത്തിനിടെ പൊലീസിന്റെ ലാത്തി ചാർജ്; അന്വേഷണത്തിന് നിർദേശം

തിരുവനന്തപുരം കനകക്കുന്നിൽ ഓണാഘോഷത്തിനിടെ പൊലീസിന്റെ ലാത്തിചാർജ്. തിരക്ക് നിയന്ത്രിക്കുന്നതിനിടെയാണ് സംഭവമെന്നാണ് പൊലീസിന്റെ വിശദീകരണം. ദൃശ്യങ്ങൾ പുറത്തു വന്നതോടെ കമ്മീഷണർ അന്വേഷണത്തിന് നിർദേശം നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെയാണ് ലാത്തി വീശിയത്. വിനീത് ശ്രീനിവാസന്റെ പരിപാടിക്കിടെയായിരുന്നു സംഭവം. വലിയ തിരക്കായിരുന്നു കനകക്കുന്നിൽ ഉണ്ടായിരുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ശ്രമത്തിനിടയിൽ മർദനമേറ്റ ചെറുപ്പക്കാരനോടും സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീസിന് നേരെ അസഭ്യം പറയുന്നതുൾപ്പെടെയുള്ള സാഹചര്യം ഉണ്ടായി. ഇതിന് പിന്നാലെയാണ് ലാത്തി വീശേണ്ടി വന്നതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാനായി പൊലീസുകാരുടെ…

Read More

രാഹുൽ ഗാന്ധിയുടെ വാഹന വ്യൂഹം തടഞ്ഞ് ബിജെപി പ്രവർത്തകർ

റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി പ്രതിഷേധം. രാഹുൽ ഗാന്ധിയുടെ വാഹന വ്യൂഹം ബിജെപി പ്രവർത്തകർ തടഞ്ഞു. പ്രധാനമന്ത്രിയുടെ മാതാവിനെതിരായ പ്രസ്താവനയിലാണ് പ്രതിഷേധം ഉയർന്നത്. രാഹുൽഗാന്ധി മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വോട്ട് അധികാർ യാത്രയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്‌ക്കെതിരെ മോശം പരാമർശം നടത്തിയതിന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിംഗ് റായ്ബറേലിയിലെ ഒരു ഹൈവേയിൽ വച്ച് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞു. രാഹുൽ ഗാന്ധി ഹർചന്ദ്പൂരിലേക്ക് പോകുമ്പോൾ കത്‌വാര ഹൈവേയിൽ ദിനേശ്…

Read More

പാലക്കാട് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവ് മര്‍ദിക്കാറുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍

പാലക്കാട് പുതുപ്പരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമന്ദ ചോളോട് സ്വദേശി 29 കാരി മീരയാണ് മരിച്ചത്. ഭര്‍ത്താവിന്റെ മര്‍ദനമാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ഭര്‍ത്താവ് മര്‍ദിച്ചു എന്ന് പരാതിപ്പെട്ട് ചോളോട് സ്വദേശി മീര ഇന്നലെ സ്വന്തം വീട്ടിലെത്തിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കാമെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും, രാത്രിയോടെ ഭര്‍ത്താവ് അനൂപ് യുവതിയെ വീട്ടിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്ന് രാവിലെയോടെ ഹേമാംബിക നഗര്‍ പൊലീസാണ് മീര മരിച്ചെന്ന് ബന്ധുക്കളെ വിവരമറിയിച്ചത്….

Read More

ആഗോള അയ്യപ്പ സംഗമം; ‘പന്തളം കൊട്ടാരം സഹകരിക്കുമെന്ന് പ്രതീക്ഷ’; പിഎസ് പ്രശാന്ത്

ആഗോള അയ്യപ്പ സംഗമത്തില്‍ വിവാദങ്ങള്‍ തുടരുന്നതിനിടെ പന്തളം രാജകുടുംബത്തെ അനുനയിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കൊട്ടാരം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പ്രസിഡന്റ് പിഎസ് പ്രശാന്ത്. കൂടിക്കാഴ്ചയില്‍ ശബരിമല പ്രക്ഷോഭകാലത്തെ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ച് പന്തളം രാജകുടുംബം. അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അടുത്തയാഴ്ചയോടെ തീരുമാനമെന്നും കൊട്ടാരം പ്രതിനിധികള്‍ വ്യക്തമാക്കി. ഇന്ന് രാവിലെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പി എസ് പ്രശാന്തും ബോര്‍ഡ് അംഗങ്ങളും പന്തളം കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്.ആഗോള അയ്യപ്പ സംഗമത്തിനുള്ള ചെലവ് സ്‌പോണ്‍സര്‍ഷിപ്പിലൂടെയും…

Read More

നൈജീരിയൻ ലഹരി മാഫിയാ കേസ്; പ്രതികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ ആലോചന

നൈജീരിയൻ ലഹരി മാഫിയാ കേസിൽ പ്രതികൾക്കെതിരെ രാജ്യദ്രോഹം കുറ്റം ചുമത്താൻ പോലീസ് ആലോചന. കേരളത്തിലേക്കുള്ള ലഹരിക്കടത്തിലിന് പിന്നിൽ നൈജീരിയയിലെ ബയാഫ്ര വിഘടനവാദികളെന്ന് കണ്ടെത്തി. നേപ്പാളിലും സംഘം ലഹരി വിതരണം നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തി. ഇന്ത്യയിലേക്ക് വൻ നൈജീരിയൻ സംഘം എത്തിയിട്ടുണ്ട് എന്നു കണ്ടെത്തി. ഇവർ സംഘടിതമായി ഇന്ത്യയിൽ എത്തിയത് എന്നു പോലീസിന് സൂചന. നൈജീരിയൻ ലഹരി മാഫിയ സംഘം കേരളം കൂടാതെ ഹരിയാന, മോസറാം, ഹിമാചൽ ഉൾപ്പെടെ ക്യാമ്പ് ചെയ്ത് ഓപ്പറേഷൻ നടത്തിയിരുന്നത്. നൈജീയൻ സംഘം ഇന്ത്യൻ…

Read More

‘BJPയുടെ വളർച്ച കണക്ക്കൂട്ടലിന് അപ്പുറം, വേണ്ടത് വിശാല ഇടതുപക്ഷ ഐക്യം’; CPI കരട് രാഷ്ട്രീയ പ്രമേയം

ബിജെപിയുടെ വളർച്ച കണക്ക്കൂട്ടലിന് അപ്പുറമെന്ന് സിപിഐയുടെ കരട് രാഷ്ട്രീയ പ്രമേയം. പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യാൻ പോകുന്ന കരട് രാഷ്ട്രീയ പ്രമേയത്തിലാണ് പരാമർശം. ബിജെപിക്കെതിരെ വേണ്ടത് വിശാല ഇടതുപക്ഷ ഐക്യം. ഐക്യം തന്ത്രപരമായ അനിവാര്യതയെന്ന് സിപിഐ പ്രമേയത്തിൽ വ്യക്തമാക്കി. ഐക്യം തിരഞ്ഞെടുപ്പ് ഗണിതമാക്കരുത്. അവസരവാദ സഖ്യങ്ങൾ ഗുണം ചെയ്യില്ലെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. അധികാരം ഉപയോഗിച്ച് സമഗ്രമേഖലയിലും ബിജെപി കടന്നു കയറി. തിരഞ്ഞെടുപ്പുകളെ സീസണലായി മാത്രം കാണരുത്. പ്രതീകാത്മക സ്ഥാനാർത്ഥിത്വങ്ങൾ ഒഴിവാക്കണം. തദ്ദേശ തിരഞ്ഞെടുപ്പിനെ ജനങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങാനുള്ള…

Read More

വാഹനത്തിന് സൈഡ് നൽകിയില്ല, കോൺഗ്രസ് അനുഭാവി നിസാർ കുമ്പിളയുടെ നേതൃത്വത്തിൽ കാർ യാത്രക്കാർക്ക് മർദനം

കോൺഗ്രസ് അനുഭാവി നിസാർ കുമ്പിളയുടെ നേതൃത്വത്തിൽ കാർ യാത്രക്കാർക്ക് മർദ്ദനം. മലപ്പുറം ചങ്ങരംകുളം വളയംകുളത്ത് വെച്ചാണ് സംഭവം ഉണ്ടായത്. മാസങ്ങൾക്ക് മുൻപു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. നാല് മാസം മുമ്പാണ് ആക്രമണം നടന്നത്. കാറിലുണ്ടായിരുന്ന യുവാക്കൾക്ക് നേരെയാണ് മർദ്ദനം. വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് നിസാർ മർദിച്ചത്. യുവാക്കളെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്. വാഹനത്തില്‍ പോവുകയായിരുന്ന യുവാക്കളെ തടഞ്ഞുവെക്കുകയും നിസാര്‍ മര്‍ദിക്കുകയുമാണ് ചെയ്തത്. സംഭവം നടന്ന സമയത്ത് തന്നെ യുവാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. കൊല്ലുമെന്നടക്കം യുവാക്കളെ ഭീഷണിപ്പെടുത്തിയെന്നും…

Read More

കൊല്ലത്ത് അധ്യാപകനും വിദ്യാർഥിയും തമ്മിൽ സംഘർഷം; വിദ്യാർഥിയുടെ മൂക്കിന് ഗുരുതര പരുക്ക്

കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയും കായികാധ്യാപകനും തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ വിദ്യാർഥിയുടെ മൂക്കിന് ഗുരുതരമായ പരിക്കേറ്റു. തലയ്ക്കും പരിക്കുകളുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരിക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവത്തിൽ അധ്യാപകനും പരിക്കേറ്റതായി വിവരമുണ്ട്. ഒരു വിദ്യാർഥിനിയെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് സ്കൂൾ പ്രിൻസിപ്പാൾ വ്യക്തമാക്കുന്നത് . ഈ വിഷയത്തിൽ അധ്യാപകനായ റാഫി ഇടപെട്ടതാണ് സംഘട്ടനത്തിന് കാരണമായത്. ഈ…

Read More