ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ്3: ഗസ്സയിലേക്ക് സഹായക്കപ്പലയച്ച് യുഎഇ

ഗസ്സയിലേക്ക് സഹായക്കപ്പലയച്ച് യുഎഇ. ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ്3യുടെ ഭാഗമായാണ് കപ്പല്‍ അയച്ചിരിക്കുന്നത്. ഈജിപ്തിലെ അല്‍ അരിഷ് തുറമുഖത്തേയ്ക്കാണ് കപ്പല്‍ എത്തുക. കപ്പലില്‍ കുടിവെള്ള ടാങ്കറുകള്‍, മരുന്നുകള്‍, ആംബുലന്‍സുകള്‍, ഉടനി കഴിക്കാവുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ടെന്റുകള്‍, ഹൈജീന്‍ കിറ്റുകള്‍, വസ്ത്രങ്ങള്‍, പുതപ്പുകള്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയാണ് ഉണ്ടാകുക. ഇസ്രയേല്‍ ആക്രമണം തുടങ്ങിയ ശേഷം ഗസ്സയിലേക്ക് സഹായമെത്തിക്കുന്ന യുഎഇയില്‍ നിന്നുള്ള എട്ടാമത്തെ കപ്പലാണ് ഇത്. കടുത്ത പട്ടിണിയാലും കൊടും തണുപ്പാലും വലയുന്ന അരക്ഷിതരും വീടുകള്‍ നഷ്ടപ്പെട്ടവരുമായ ഗസ്സന്‍ ജനതയ്ക്ക്…

Read More

യുപിയില്‍ 2017 മുതല്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍ എന്ന് ഡിജിപി; പരുക്കേറ്റത് 9467 പേര്‍ക്ക്

ഉത്തര്‍പ്രദേശില്‍ കുറ്റവാളികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 238 ക്രിമിനലുകള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. 2017 മുതല്‍ ഇതുവരെ മാത്രം പൊലീസും ക്രിമിനല്‍ സംഘങ്ങളും തമ്മില്‍ 15000ലേറെ ഏറ്റുമുട്ടലുകള്‍ നടന്നെന്നാണ് കണക്കുകള്‍. 9000ലേറെ കുറ്റവാളികള്‍ക്ക് പൊലീസില്‍ നിന്നും കാലില്‍ വെടിയേറ്റിട്ടുണ്ട്. ഡിജിപി രാജീവ് കൃഷ്ണ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വിവരങ്ങളുള്ളത്. പിടികിട്ടാപ്പുള്ളികള്‍ക്കും സ്ഥിരം കുറ്റവാളികള്‍ക്കുമെതിരെയാണ് ഇത്തരം ഓപ്പറേഷനുകള്‍ നടന്നതെന്ന് ഡിജിപി വ്യക്തമാക്കി. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 14,973 ഓപ്പറേഷനുകള്‍ നടത്തി. 30,694 ക്രിമിനലുകളെ പിടികൂടാന്‍ സാധിച്ചു. പിടികൂടുന്നതിനിടെ പൊലീസിനെ ആക്രമിച്ച 9467…

Read More

‘എല്ലാം ഫിറ്റ്, ഒരു പ്രശ്നവും ഇല്ല’; തേവലക്കര ഹൈസ്കൂളിന് നൽകിയ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് പുറത്ത്

എട്ടാംക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച കൊല്ലം തേവലക്കര ഹൈസ്കൂളിൽ എല്ലാം ഫിറ്റെന്ന് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ്. പ്രശ്നങ്ങളില്ലെന്ന് മൈനാഗപ്പള്ളി പഞ്ചായത്ത് അസിസൻ്റ് എൻജീനീയർ നൽകിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുറത്ത്. ഫിറ്റ്നസ് നൽകിയത് മെയ് 29നാണ്. കെട്ടിടത്തിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത ഏതെങ്കിലും ഭാഗങ്ങളോ നിർമ്മിതികളോ ഇല്ലെന്ന് ഫിറ്റ്നെസ് സർട്ടിഫിക്കറ്റിൽ പറയുന്നു. അറ്റകുറ്റപ്പണികൾ എല്ലാം കൃത്യമായി നടത്തിയിട്ടുണ്ടെന്നും ഫിറ്റ്നെസ് സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നു. രാവിലെ ബാലാവകാശ കമ്മീഷൻ സ്‌കൂളിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്ക് ശേഷം സ്‌കൂൾ കെട്ടിടത്തിന് എങ്ങനെയാണ് ഫിറ്റ്‌നെസ് ലഭിച്ചതെന്ന് കമ്മീഷൻ…

Read More

ക്രിസ്റ്റഫർ നോളന്റെ ‘ദി ഒഡീസി’; റിലീസിന് ഒരു വർഷം മുൻപേ ഹൗസ്ഫുൾ ബുക്കിങ്ങുമായി ചരിത്രം സൃഷ്ടിച്ച് ചിത്രം

ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ചിത്രം ‘ദി ഒഡീസി’ റിലീസിന് ഒരു വർഷം മുമ്പുതന്നെ ടിക്കറ്റ് വിൽപ്പന ആരംഭിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്. 2026 ജൂലൈ 26-നാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്. എന്നാൽ 2025 ജൂലൈ 17 മുതൽ തിരഞ്ഞെടുക്കപ്പെട്ട 70mm ഐമാക്സ് തിയേറ്ററുകളിൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ബുക്കിംഗ് ആരംഭിച്ച നിമിഷങ്ങൾക്കകം തന്നെ ടിക്കറ്റുകൾ വിറ്റുതീർന്നുവെന്നാണ് റിപ്പോർട്ടുകൾ. റിലീസിന് ഇത്രയും കാലയളവ് മുൻപ് ടിക്കറ്റ് വിൽപ്പന ആരംഭിക്കുന്നതും ഇത്ര വേഗത്തിൽ വിറ്റഴിയുന്നതും ഒരു സിനിമയുടെ കാര്യത്തിൽ ഇത്…

Read More

‘ആർ‌എസ്‌എസുമായി തുലനം ചെയ്യുന്നത് അസംബന്ധവും അപലപനീയവും’; രാഹുൽ ഗാന്ധിക്കെതിരെ CPIM കേന്ദ്ര നേതൃത്വം

രാഹുൽ ഗാന്ധിക്കെതിരെ സിപിഐഎം കേന്ദ്ര നേതൃത്വം. ആർ‌എസ്‌എസിനെയും സി‌പി‌ഐ‌എമ്മിനെയും തുലനം ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ പരാമർശം അസംബന്ധവും അപലപനീയവും. കേരളത്തിൽ ആർ‌എസ്‌എസിനെതിരെ പോരാടുന്നത് ആരാണെന്ന് രാഹുൽ ഗാന്ധി മറക്കുന്നു. കാവി ഭീകരതയെ ചെറുക്കുന്നതിൽ നിരവധി പ്രവർത്തകരെ നഷ്ടപ്പെട്ട പ്രസ്ഥാനമാണ് സി‌പി‌ഐ‌എം എന്നും കേന്ദ്ര നേതൃത്വം പറഞ്ഞു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിൽ കോൺഗ്രസിനും ആർ‌എസ്‌എസിനും ഒരേ സ്വരമാണ്. കേരളത്തിൽ എത്തുമ്പോൾ രാഹുൽ ഗാന്ധിയും ആ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് സിപിഐഎം വിമർശിച്ചു. ർഎസ്എസിനെയും സിപിഐഎമ്മിനെയും ആശയപരമായി എതിർക്കുന്നുവെന്നും അവർ…

Read More

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; ‘മൂന്ന് തലത്തിൽ അന്വേഷണം നടക്കും’; മിഥുന്റെ വീട് സന്ദർശിച്ച് മന്ത്രിമാർ

കൊല്ലം തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് തലത്തിൽ അന്വേഷണം നടക്കുന്നെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി. വീഴ്ച വരുത്തിയ എല്ലാവർക്കുമെതിരെ വീട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. സംഭവത്തിൽ തദ്ദേശ സ്ഥാപനത്തിന്റെ പങ്കും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. അപകടമുണ്ടായ തേവലക്കര ഹൈസ്കൂളും മരിച്ച മിഥുന്റെ വീടും മന്ത്രിമാരായ വി ശിവൻകുട്ടിയും കെ എൻ ബാലഗോപാലും സന്ദർശിച്ചു. അതേസമയം വിദ്യാർഥിയുടെ മരണത്തിൽ പ്രതിഷേധം ശക്തമാണ്. സെക്രട്ടേറിയറ്റിലേക്ക് എബിവിപിയും മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ചിറ്റൂരിലെ ഓഫീസിലേക്ക് യുവമോർച്ചയും നടത്തിയ മാർച്ചിൽ സംഘർഷം. മന്ത്രിമാർക്ക്…

Read More

കേരള സർവകലാശാല പ്രതിസന്ധി; ‘പ്രശ്നപരിഹാരത്തിന് ആവശ്യമെങ്കിൽ ഗവർണറെ കാണും’; മന്ത്രി ആർ ബിന്ദു

കേരള സർവകലാശാലയിൽ സമവായത്തിന് സർക്കാർ ഇടപെടൽ. സർട്ടിഫിക്കറ്റുകൾ ഒപ്പിട്ടതായി വൈസ് ചാൻസർ അറിയിച്ചിട്ടുണ്ടെന്ന് ഉന്നതവിദ്യഭ്യാസ മന്ത്രി ആർ. ബിന്ദു. പ്രശ്നപരിഹാരത്തിന് ആവശ്യമെങ്കിൽ ഗവർണറെ കാണും. വാർത്താ സമ്മേളനത്തിൽ മന്ത്രി ചാൻസലർക്കും വൈസ് ചാൻസലർക്കും എതിരെ മന്ത്രി നിലപാട് മയപ്പെടുത്തി. സ്ഥിരം വി.സി നിയമനങ്ങളിൽ രണ്ടുദിവസത്തിനകം തീരുമാനം പറയാം. പ്രശ്നം പരിഹരിക്കുന്നതിന് ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്നുവെന്നും ആർ ബിന്ദു പറഞ്ഞു. സർവകലാശാലകളിൽ അനിശ്ചിതത്വം ഉണ്ടാകാൻ പാടില്ലെന്നും വിദ്യാർഥികളെ ഗുണ്ടകളായി കാണാൻ തനിക്ക് സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. താൻ ഒരു അധ്യാപികയും…

Read More

തേവലക്കര സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക്, അമ്മ സുജ ഉച്ചയ്ക്ക് വീട്ടിലെത്തും

തേവലക്കര സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും. രാവിലെ 10 മണിക്ക് തേവലക്കര സ്കൂളിൽ പൊതു ദർശനം നടക്കും. അമ്മ സുജ നാളെ ഉച്ചയ്ക്ക് 1 മണിയോടെ വീട്ടിലെത്തും. കുവൈറ്റിൽ നിന്നുള്ള വിമാനം രാവിലെ 9 ന് കൊച്ചിയിലെത്തും. നിലവിൽ തുർക്കിയിലുള്ള സുജ തുർക്കി സമയം ഇന്ന് വൈകുന്നേരം ആറുമണിക്ക് കുവൈത്ത് എയർവേസിൽ കുവൈത്തിലേക്ക് തിരിക്കും. രാത്രി 9:30ന് കുവൈത്തിൽ എത്തിയതിനു ശേഷം 19ന് പുലർച്ചെ 01.15നുള്ള ഇൻഡിഗോ…

Read More

‘ന്യൂസിലൻഡിലെയും നോർവേയിലെയും സിംഗപ്പൂരിലെയും ജനസംഖ്യയേക്കാൾ കൂടുതൽ വീടുകൾ ഞങ്ങൾ ബീഹാറിന് നൽകി’; പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ എത്തി. 7000 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിട്ടു. ബിഹാറിൽ അമൃത് ഭാരത് ട്രെയിനുകൾ അദ്ദേഹം ഫ്ലാഗ് ഓഫ്‌ ചെയ്തു. സിംഗപ്പൂരിലെയും ന്യൂസിലൻഡിലെയും നോർവേയിലെയും ജനസംഖ്യയെക്കാൾ കൂടുതൽ വീടുകൾ ഞങ്ങൾ ബീഹാറിന് നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുപിഎ -ആർജെഡി ഭരണകാലത്ത് ബീഹാറിൽ രണ്ട് ലക്ഷം കോടി രൂപയുടെ ഗ്രാൻഡ് മാത്രമാണ് അനുവദിച്ചത്. 11 വർഷം കൊണ്ട് രാജ്യത്ത് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ നാലു കോടി വീടുകൾ നിർമ്മിച്ചുവെന്നും അതിൽ 60 ലക്ഷം വീടുകളും…

Read More

‘ഓണം – ക്രിസ്മസ് അവധികളിൽ സമസ്ത ഇടപെടുന്നുവെന്ന് നുണ പ്രചരിപ്പിക്കുന്നു’: മാധ്യമ വാർത്തകൾക്കെതിരെ സത്താർ പന്തല്ലൂർ

സ്കൂൾ സമയമാറ്റത്തിലെ മാധ്യമ വാർത്തകൾക്കെതിരെ സമസ്ത നേതാവ് സത്താർ പന്തല്ലൂർ. വിദ്വേഷ പ്രചാരകരെ കരുതിയിരിക്കണമെന്നും സ്കൂൾ സമയ മാറ്റത്തിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടിയാലോചിച്ച ശേഷം ആയിരിക്കും ചർച്ചയിൽ അവതരിപ്പിക്കേണ്ട കരട് തയ്യാറാക്കൂ. എന്നാൽ മന്ത്രി വിളിക്കുന്ന ചർച്ചയിൽ ആവശ്യപ്പെടുന്ന കാര്യങ്ങൾ എന്ന പേരിൽ സമസ്തക്കെതിരെ വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഓണം – ക്രിസ്മസ് അവധികളിൽ സമസ്ത ഇടപെടുന്നുവെന്ന് നുണ പ്രചരിപ്പിക്കുന്നു. ഇത് ശരിയാണെന്ന ധാരണയിൽ ദീപിക പത്രം മുഖപ്രസംഗം…

Read More