ഡോ. സിസ തോമസിന് കേരള സർവകലാശാല വി സിയുടെ അധിക ചുമതല

ഡിജിറ്റൽ സർവകലാശാല വി സി ഡോ. സിസ തോമസിന് കേരള സർവകലാശാലയുടെ വി സിയുടെ അധിക ചുമതല വഹിക്കും. ഈ മാസം എട്ടാം തീയതി വരെയാണ് അധിക ചുമതല നൽകിയിരിക്കുന്നത്. കേരള വിസി ഡോ. മോഹനൻ കുന്നുമ്മൽ സ്വകാര്യ റഷ്യൻ സന്ദർശനത്തിനായി അവധിയെടുത്ത സാഹചര്യത്തിലാണ് അധിക ചുമതല നൽകിയത്. ഗവർണർ രാജേന്ദ്ര ആർലേക്കർ ഉത്തരവിട്ടു. കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തുള്ള നടപടിക്ക് ശേഷമാണ് അസാധാരണമായ അവധിയിലേക്ക് മോഹനൻ കുന്നുമ്മൽ കടക്കുന്നത്. സെനറ്റ് ഹാളിലെ കാവിക്കൊടിയേന്തിയ ഭാരതാംബ…

Read More

‘സസ്പെൻഷൻ നടപടി ആർ.എസ്.എസ് താത്പര്യങ്ങൾ സംരക്ഷിക്കാൻ, ഗവർണർ സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള വഴി വെട്ടുന്നു’: കെ.എസ്.യു

കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ നൽകിയ വൈസ് ചാൻസലറുടെ നടപടി ഗവർണ്ണറുടെ ആർ.എസ്.എസ് താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. രാജ്ഭവനെ ആർ.എസ്.എസ് ആസ്ഥാനവും, സർവകലാശാലകളെ ശാഖകളുമാക്കാനുള്ള ഗവർണ്ണറുടെ അജണ്ടയെ ശക്തമായി പ്രതിരോധിക്കുമെന്നും കെ.എസ്.യു പ്രസിഡൻ്റ് വ്യക്തമാക്കി. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ് ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് രജിസ്ട്രാറെ സസ്പെൻ്റ് ചെയ്തിരിക്കുന്നത്.സർവ്വകലാശാലകളെ രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള വേദിയാക്കുന്നത് അംഗീകരിക്കാനാവില്ല. ഗവർണ്ണർ ആർ.എസ്.എസ് വക്താവിനെപ്പോലെയാണ് പെരുമാറുന്നത്. വിദ്യാഭ്യാസ…

Read More

പ്രതീഷ് വിശ്വനാഥ്‌ ബി.ജെ.പി ഭാരവാഹി പട്ടികയിൽ; പരാതിയുമായി എ.പി അബ്ദുള്ളകുട്ടി

തീവ്ര ഹൈന്ദവ നേതാവ് പ്രതീഷ് വിശ്വനാഥനെ ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ പരാതിയുമായി എ പി അബ്ദുള്ളകുട്ടി. ഇതില്‍ പ്രതിഷേധിച്ച് അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഭാരവാഹികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റ് ചെയ്തു. ആര്‍എസ്എസിന് വേണ്ടാത്ത ആളാണ് പ്രതീഷ് വിശ്വനാഥനെന്നും ഇയാളെ ഭാരവാഹിയായി പരിഗണിക്കരുതെന്നുമാണ് അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു. പ്രതീഷ് വിശ്വനാഥിനെ പരിഗണിക്കാനുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നീക്കത്തിനെതിരെ ദേശീയ നേതൃത്വത്തിന് എ പി അബ്ദുള്ളക്കുട്ടി പരാതി നല്‍കി. പട്ടിക തയ്യാറാക്കിയത് മുതിര്‍ന്ന നേതാക്കളുമായി…

Read More

രജിസ്ട്രാർക്കെതിരെ നടപടിയെടുക്കാൻ വൈസ് ചാൻസിലർക്ക് അധികാരമില്ല; മന്ത്രി ആർ ബിന്ദു

ഭാരതാംബ വിഷയത്തിൽ കേരളം സർവകലാശാല രജിസ്ട്രാർക്കെതിരെ വൈസ് ചാൻസിലർ നടത്തിയിരിക്കുന്നത് ഗുരുതര അധികാര ദുർവിനിയോഗമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കേരള സർവകലാശാല ചട്ടങ്ങൾ അനുസരിച്ച് വി സിക്ക് രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാരമില്ല. രജിസ്ട്രാറെ നിയമിക്കുന്നത് സിൻഡിക്കേറ്റ് ആണ്. സിൻഡിക്കേറ്റിനു മുമ്പാകെ ഈ കാരണം വൈസ് ചാൻസിലർക്ക് വെക്കാം. നേരിട്ട് രജിസ്ട്രാർക്ക് എതിരെ നടപടി എടുക്കാൻ വിസിക്ക് ഇപ്പോൾ നിലവിലുള്ള നിയമപ്രകാരം സാധ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. വ്യാജമായിട്ടുള്ള ആരോപണത്തെ മുൻനിർത്തിയാണ് രജിസ്ട്രാർക്കെതിരെ നടപടി എടുത്തിരിക്കുന്നത്….

Read More

ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ ചെയർമാൻ മോശമായി പെരുമാറി; തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം

തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം. വിദ്യാർഥികൾ ഉന്നയിച്ച കോളജിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ചർച്ചയ്ക്കിടെയാണ് സംഭവം. കോളജ് ചെയർമാൻ വിദ്യാർഥികളോട് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി. ഒത്തുതീർപ്പ് ചർച്ചയ്ക്കിടെയാണ് ചെയർമാൻ മോശമായി പെരുമാറിയതെന്ന് വിദ്യാർഥികൾ പറയുന്നു. കോളജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്. ഫാർമസി കോളജിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ രംഗത്തെത്തിയത്. ഈ പ്രതിഷേധം പിന്നീട് സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. ജനപ്രതിനിധികൾ ഇടപെട്ട് ഒത്തുതീർപ്പ് ചർച്ചയ്ക്ക് എത്തിയപ്പോഴാണ് കോളജ് ചെയർമാൻ വിദ്യാർഥികളോട് മോശമായി പെരുമാറിയത്. പെൺകുട്ടികളെ അസഭ്യം…

Read More

‘ടി.കെ അഷ്റഫിന്റെ സസ്​പെൻഷൻ ഇരട്ടത്താപ്പ്; വിയോജിക്കുന്നവരെ ഇല്ലാതാക്കുന്ന സംഘ്പരിവാര്‍ ഫാസിസം തന്നെയാണ് കേരള കമ്യൂണിസ്റ്റ് ഫാസിസവും’;നാസർ ഫൈസി കൂടത്തായി

വിദ്യാഭ്യാസ വകുപ്പിന് എതിരെ SYS സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി. അദ്ധ്യാപകനെ സസ്‌പെന്റ് ചെയ്യാന്‍ മാനേജ്‌മെന്റിനോട് നിര്‍ദ്ദേശിച്ചത് ഇരട്ടത്താപ്പാണ്. ഈ ജനാധിപത്യധ്വംസനത്തെ അംഗീകരിക്കാനാവില്ലെന്നും നാസർ ഫൈസി കൂടത്തായി ഫേസ്ബുക്കിൽ കുറിച്ചു. സര്‍ക്കാറിന്റെ ഈ ഫാസിസ്റ്റ് നിലപാടിനെതിരെ പ്രതികരണങ്ങള്‍ ഉയരണം. ഇനിയാര്‍ക്കും തങ്ങളുയര്‍ത്തിപ്പിടിക്കുന്ന നിലപാട് തുറന്നുപറയാന്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു കൂടാ. വിയോജിക്കുന്നവരെ ഇല്ലാതാക്കുന്ന ദേശീയ സംഘ്പരിവാര്‍ ഫാസിസം തന്നെയാണ് കേരള കമ്യൂണിസ്റ്റ് ഫാസിസവുമെന്നു തിരിച്ചറിയുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. സര്‍ക്കാര്‍ ശമ്പളം സ്വീകരിക്കുന്നവര്‍ സര്‍ക്കാര്‍…

Read More

‘ഗവർണറെ അപമാനിച്ചിട്ടില്ല; നിയമ നടപടിയുമായി മുന്നോട്ടു പോകും’ ; രജിസ്ട്രാർ കെ എസ് അനിൽകുമാർ

കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിന്റെ അസാധാരണ നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ കെ എസ് അനിൽകുമാർ. ഗവർണറെ അപമാനിച്ചിട്ടില്ല. ഗവർണർ വേദിയിൽ ഇരിക്കുമ്പോൾ അല്ല പരിപാടി റദ്ദാക്കിയ വിവരം അറിയിച്ചിരുന്നത്. അതിന് മുൻപ് താൻ അറിയിപ്പ് നൽകിയിരുന്നു. പരിപാടി റദ്ദാക്കിയ വിവരം 5.45ന് അറിയിച്ചിരുന്നതാണ്. തനിക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യങ്ങളിൽ പറഞ്ഞതൊന്നും ശരിയല്ലെന്നും രജിസ്ട്രാർ കെ എസ് അനിൽകുമാർ പറഞ്ഞു. കേരള സർവകലാശാല വി സി രജിസ്ട്രാറെ സസ്പെൻഡ്…

Read More

ആലപ്പുഴയിൽ പിതാവ് മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി

ആലപ്പുഴ ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ജോസ് മോനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ടെന്ന കാരണത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടേഴ്സിന് തോന്നിയ സംശയത്തെ തുടർന്നാണ് കൊലപാതകമെന്ന് തെളിഞ്ഞത് ഇന്നലെ രാത്രി ജോസ് മോനും ഏയ്ഞ്ചലും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനിടെ കഴുത്തിൽ തോർത്ത് കുരുക്കി കൊലപ്പെടുത്തിയെന്നാണ് ജോസ് പോലീസിന് നൽകിയ മൊഴി. സംഭവം ഒരു രാത്രി ആരും അറിയാതെ മൂടിവെച്ചു. മകൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ജോസ്മോൻ…

Read More

ഭാരതാംബ വിവാദത്തിൽ നടപടി; യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വി സി

കേരള സർവകലാശാലയിൽ അസാധാരണ നടപടിയുമായി വൈസ് ചാൻസലർ. കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന ഭാരതാംബ വിവാദത്തിൽ കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വി സി. പ്രത്യേക അധികാരം ഉപയോഗിച്ചാണ് വി സി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. വി സി ഡോ. മോഹൻ കുന്നുമ്മൽ ആണ് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. പകരം ചുമതല ജോയിൻ്റ് രജിസ്ട്രാർ പി ഹരികുമാറിന് നൽകും. കെ എസ് അനിൽകുമാർ ചാൻസലർ കൂടിയായ ഗവർണർ വേദിയിലിരിക്കെ പരിപാടി റദ്ദാക്കിയതായി…

Read More

ഹേമചന്ദ്രനെ താൻ കൊന്നിട്ടില്ല; മൃതദേഹം കുഴിച്ചിടാൻ നിർദേശിച്ചത് ബത്തേരി സ്വദേശിയായ സുഹൃത്ത്, വെളിപ്പെടുത്തി മുഖ്യപ്രതി നൗഷാദ്

ബത്തേരി ഹേമചന്ദ്രന്‍റെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി കേസിലെ മുഖ്യപ്രതി നൗഷാദ്. ഹേമചന്ദ്രന്‍റെ മൃതദേഹം തമിഴ്നാട്ടില്‍ കുഴിച്ചിടാന്‍ നിര്‍ദേശം നല്‍കിയത് ബത്തേരി സ്വദേശിയായ സുഹൃത്താണെന്ന് നൗഷാദ് പറഞ്ഞു. ജ്യോതിഷിനും അജേഷിനും പുറമെ മറ്റൊരാളാണ് ഇതിനായി സഹായം നൽകിയത്. ഹേമചന്ദ്രനെ കൊലപ്പെടുത്തിയതല്ല, ആത്മഹത്യ തന്നെയായിരുന്നുവെന്ന് നൗഷാദ് ആവർത്തിച്ചു. മൃതദേഹത്തില്‍ പഞ്ചസാരയിടാനും മുഖത്ത് പെട്രോള്‍ ഒഴിക്കാനും നിര്‍ദേശം ലഭിച്ചിരുന്നു. രാത്രിയില്‍ ആണ് ചുള്ളിയോട് വഴി ചേരമ്പാടിയിലേക്ക് ഹേമചന്ദ്രന്റെ മൃതദേഹം കാറില്‍ കൊണ്ടുപോയത്. കാറിൽ തനിക്കൊപ്പം ഉണ്ടായിരുന്നത് ജ്യോതിഷ് ആയിരുന്നു. തന്നെ വില്‍പനയ്ക്ക് ഏല്‍പ്പിച്ച…

Read More