Headlines

ജബല്‍പൂര്‍ ബോട്ട് അപകടം; കടുത്ത നടപടിയുമായി ജില്ല ഭരണകൂടം; ക്രൂയിസ് ബോട്ട് പൈലറ്റിനെയും മറ്റ് ജീവനക്കാരെയും പിരിച്ചുവിട്ടു

മധ്യപ്രദേശിലെ ജബല്‍പൂര്‍ ബോട്ട് അപകടത്തില്‍ കടുത്ത നടപടിയുമായി ജില്ല ഭരണകൂടം. ക്രൂയിസ് ബോട്ട് പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.

ജബല്‍പൂരിലെ ബര്‍ഗി ഡാം റിസര്‍വോയറില്‍ നടന്ന ദുരന്തത്തില്‍ ഒമ്പത് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ ഇപ്പോഴും ഊര്‍ജിതമായി തുടരുകയാണ്. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ക്രൂയിസ് ബോട്ട് പൈലറ്റ് ഉള്‍പ്പെടെയുള്ള ജീവനക്കാരെ ജില്ലാ ഭരണംകൂടം പുറത്താക്കിയത്. ശക്തമായ കാറ്റുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് ബോട്ട് സര്‍വീസ് നടത്തിയത്. സുരക്ഷാ മുന്‍കരുതലുകള്‍ ലംഘിച്ചതാണ് ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചതെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

അതേസമയം, അപകടത്തിന്റേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം വ്യാജമാണെന്ന് ജബല്‍പൂര്‍ ജില്ലാ കളക്ടര്‍ വ്യക്തമാക്കി ചിത്രം ഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.